Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Binoy Vishwam

ബിനോയ് വിശ്വത്തിന്‍റെ കുടുംബത്തിന് ബ്രിട്ടീഷ് പൗരത്വമെന്ന് വ്യാജപ്രചരണം; പോലീസിൽ പരാതി

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ കുടുംബാംഗങ്ങൾക്കെതിരെ സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ വ്യക്തിക്കെതിരെ പരാതി. ബിനോയ് വിശ്വത്തിന്‍റെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും ബ്രിട്ടീഷ് പൗരത്വമാണുള്ളതെന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട അഞ്ചൽ സ്വദേശിക്കെതിരെയാണ് സൈബർ സെല്ലിൽ പരാതി നൽകിയത്. മനഃപൂർവ്വം വ്യക്തിഹത്യ നടത്താനും കുടുംബത്തെ അപകീർത്തിപ്പെടുത്താനുമാണ് ഇത്തരമൊരു നീക്കമെന്ന് ബിനോയ് വിശ്വം ആരോപിച്ചു.

പ്രചരണം പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം, തന്‍റെ കുടുംബാംഗങ്ങളെല്ലാം ഇന്ത്യൻ പാസ്‌പോർട്ടുള്ളവരാണെന്നും അവരുടെ വിവരങ്ങൾ പൊതുമണ്ഡലത്തിൽ ലഭ്യമാണെന്നും പറഞ്ഞു.

സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥയായി വിരമിച്ച ബിനോയ് വിശ്വത്തിന്‍റെ ഭാര്യ ഷൈല സി. ജോർജ് അറിയപ്പെടുന്ന എഴുത്തുകാരി കൂടിയാണ്.

മകൾ രശ്മി ബിനോയ് ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ, ദി ഹിന്ദു തുടങ്ങിയ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള പ്രമുഖ മാധ്യമപ്രവർത്തകയും സൂര്യ ബിനോയ് കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകയും ഗവൺമെന്‍റ് പ്ലീഡറുമാണ്.

സമൂഹമധ്യത്തിൽ പാർട്ടി നേതാവിനെ കരിവാരിത്തേയ്ക്കാനും കുടുംബത്തെ അപമാനിക്കാനും ദുരുദ്ദേശപരമായിട്ടാണ് വ്യാജപോസ്റ്റ് നിർമ്മിച്ചതെന്ന് പരാതിയിൽ പറയുന്നു. ഐ.ടി ആക്ട് പ്രകാരവും ക്രിമിനൽ വകുപ്പുകൾ അനുസരിച്ചും പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബിനോയ് വിശ്വം പോലീസിനോട് ആവശ്യപ്പെട്ടു.

 

 

Kerala

രാഷ്‌ട്രീയബന്ധം നോക്കി ഇടതുപക്ഷം ആരെയും സംരക്ഷിക്കില്ല: ബിനോയ് വിശ്വം

കണ്ണൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ ഉൾപ്പെട്ടവർ ആരായാലും ഏത് രാഷ്‌ട്രീയ ബന്ധങ്ങൾ പറഞ്ഞാലും അവരെയാരെയും ഇടതുപക്ഷം സംരക്ഷിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ മുപ്പതാം സംസ്ഥാന സമ്മേളനത്തിന്‍റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തെറ്റുകൾ മറയ്ക്കാനുള്ള ആവരണമല്ല ചുവപ്പുകൊടി. ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം. നേതാക്കളായാലും തന്ത്രിമാരായാലും ആർക്കും അയ്യപ്പന്‍റെ സ്വർണത്തിൽ അവകാശമില്ല. അത് വിശ്വാസികൾക്ക് അവകാശപ്പെട്ടതാണ്.

യഥാർഥ വിശ്വാസങ്ങളെയും വിശ്വാസികളെയും ചേർത്ത് പിടിച്ചും കപട വിശ്വാസികളെ തള്ളിയും ഇടതുപക്ഷം മുന്നോട്ടുപോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

District News

മോദിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടുകമായി പ്രവര്‍ത്തിച്ചു: ബിനോയ് വിശ്വം

കട്ടപ്പന: എസ്‌ഐആറിന്‍റെ മറവില്‍ നരേന്ദ്ര മോദിക്കായി ചട്ടുകമായി പ്രവര്‍ത്തിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.സിപിഐ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ഉറപ്പുള്ള വോട്ടുകള്‍ ഇല്ലാതാക്കാനാണ് മോദിയും ബിജെപി സര്‍ക്കാരും ശ്രമിക്കുന്നത്.എല്ലാവരേയും വോട്ട് ചെയ്യിപ്പിക്കണം എന്നു പറയുമെങ്കിലും പരമാവധി ആളുകളെ വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താക്കി വോട്ടവകാശം നിഷേധിക്കുകയാണ് എസ്‌ഐആര്‍ ലക്ഷ്യമിടുന്നത്. ഇതിനു മുന്നില്‍ മുട്ടുകുത്താന്‍ പാടില്ല. പത്തുവര്‍ഷത്തിനുള്ളില്‍ കാര്‍ഷികം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന വികസനം തുടങ്ങി എല്ലാ മേഖലകളിലും സംസ്ഥാനത്ത് വന്‍ മുന്നേറ്റമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സക്രട്ടറി കെ. സലിംകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി വി.ആര്‍. ശശി, ടി. ജെ. ആഞ്ചലോസ്, എം.വൈ. ഔസേഫ്, സി.യു. ജോയി, ജോസ് ഫിലിപ്പ്, ഇ.എസ്. ബിജിമോള്‍, ജയ മധു, എം.കെ. പ്രിയന്‍, വി.കെ. ധനപാല്‍, പി. മുത്തുപാണ്ടി, സി.എസ്. അജേഷ് എന്നിവര്‍ പ്രസംഗിച്ചു.

Kerala

ആൾക്കൂട്ട കൊലപാതകങ്ങളുടെ നാടായി മാറ്റാൻ ആർഎസ്എസ് ശ്രമം: ബിനോയ് വിശ്വം

തിരുവനന്തപുരം: ആൾക്കൂട്ട കൊലപാതകങ്ങളുടെ നാടായി കേരളത്തെ മാറ്റാൻ ആർഎസ്എസ് ശ്രമിക്കുന്നുവെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളിയെ തല്ലിക്കൊന്നവർ ബംഗ്ലാദേശി എന്നാക്രോശിച്ചു കൊണ്ടാണ് അക്രമം നടത്തിയത്.

ഇന്ത്യ ഹിന്ദു രാ‌‌ഷ‌്ട്രമാണെന്ന് മോഹൻ ഭാഗവത് പ്രഖ്യാപിച്ചതു കഴിഞ്ഞ ദിവസമാണ്. ഇന്ത്യ ഒരു മതേതര രാഷ്‌ട്രമാണെന്ന ഭരണഘടന നൽകുന്ന ഉറപ്പ് ഇല്ലാതാക്കാനാണ് ആർഎസ് എസ് ശ്രമിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

Kerala

വിമാനക്കന്പനികളുടെ പകൽക്കൊള്ള അവസാനിപ്പിക്കണം: ബിനോയ് വിശ്വം

തിരുവനന്തപുരം: ഇൻഡിഗോ വിമാനസർവീസ് പ്രതിസന്ധിയെ ആഭ്യന്തര യാത്രക്കാരെ കൊള്ളയടിക്കാനുള്ള അവസരമാക്കി മാറ്റാനുള്ള എയർ ഇന്ത്യയുടെയും മറ്റു വിമാനക്കന്പനി കളുടെയും നീക്കം പ്രതിഷേധാർഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

അന്താരാഷ്‌ട്ര യാത്രകൾക്കു പോലും ആവശ്യമായി വരുന്ന തുകയിലധികം രാജ്യത്തിനകത്തെ വിമാനയാത്രയ്ക്കു ചാർജ് ഈടാക്കുകയാണ്. ഇതു പകൽക്കൊള്ളയല്ലാതെ മറ്റൊന്നുമല്ല. പ്രതിസന്ധി പരിഹരിക്കാൻ വ്യോമമന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും ബിനോയ് ആവശ്യപ്പെട്ടു.

Kerala

കോൺഗ്രസിന് മാഫിയ സംസ്കാരം: ബിനോയ് വിശ്വം

കോട്ടയം: കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ കരുത്താര്‍ജ്ജിക്കുന്ന മാഫിയാ സംഘത്തിന്‍റെയും മാഫിയാ സംസ്‌കാരത്തിന്‍റെയും തുടര്‍ച്ചയാണു പാലക്കാട്ട് മുന്‍പ്രതിപക്ഷ നേതാവും മുന്‍കെപിസിസി പ്രസിഡന്‍റുമായ രമേശ് ചെന്നിത്തലയ്‌ക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗമാണെങ്കിലും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പറയാന്‍ അനുവദിക്കില്ല എന്നതാണ് സമീപനം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണം. രമേശിനെതിരേ നടന്നത് കൊള്ളാം എന്നു ചിന്തിക്കുന്നവരുണ്ടാകാം.

പക്ഷെ അവരോര്‍ക്കണം ഇന്ന് രമേശിനെങ്കില്‍ നാളെ സതീശനാകാം, കെ.സി. വേണുഗോപാലും സണ്ണി ജോസഫും ഒക്കെ ഇരകളാകാമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Kerala

ശബരിമല സ്വർണത്തട്ടിപ്പ്: അഴിമതിക്കാരോടു സന്ധിയില്ലെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: ശബരിമലയിലെ സ്വർണത്തട്ടിപ്പിൽ പ്രതിയായവരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അഴിമതിക്കാരോടു സന്ധിയില്ല. ഉപ്പുതിന്നവർ വെള്ളം കുടിക്കും.

പാർട്ടികളുടെ പ്രതിനിധികളായി എത്തുന്നവർ അഴിമതി ചെയ്യാൻ പാർട്ടികളെ ഉപയോഗപ്പെടുത്തുന്നു. ഇതെല്ലാം പാഠമാണ്. പാളിച്ചപറ്റിയാൽ സമ്മതിക്കും. സിപിഐയ്ക്ക് അങ്ങനെ ചെയ്യുന്നതിൽ ഒരു മടിയുമില്ലെന്നും ഭാവിയിൽ വളരെ സൂക്ഷിച്ചുമാത്രമേ ദേവസ്വം ബോർഡ് പോലുള്ള സ്ഥാപനങ്ങളിൽ അംഗങ്ങളെയടക്കം തീരുമാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ടു പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.

ജമാഅത്തെ ഇസ്‌ലാമി ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയ ബന്ധുവല്ല. കോണ്‍ഗ്രസും യുഡിഎഫുമാണു അവരുമായും വെൽഫെയർ പാർട്ടിയുമായും രാഷ്ട്രീയ ബന്ധം സ്ഥാപിച്ചിട്ടുള്ളത്. ഒരു ഭാഗത്ത് ഇങ്ങനെ ബന്ധം സ്ഥാപിക്കുന്പോൾ മറുഭാഗത്തു ഹിന്ദുവർഗീയ സംഘടനകളുമായും കോണ്‍ഗ്രസ് ചങ്ങാത്തം സ്ഥാപിക്കുകയാണ്.

കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ രാഷ്ട്രീയത്തിന്‍റെ പൊള്ളത്തരമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഉജ്ജ്വല വിജയം നേടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Kerala

നാണംകെട്ട് എങ്ങനെ ബിനോയ് വിശ്വം മുന്നണിയിൽ ഇരിക്കുമെന്ന് വി.ഡി. സതീശൻ

കൊല്ലം: പിഎം ശ്രീ പദ്ധതിയിൽ വിമർശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നാണംകെട്ട് എങ്ങനെ ബിനോയ് വിശ്വം മുന്നണിയിൽ ഇരിക്കുന്നതെന്ന് സതീശൻ ചോദിച്ചു.

പിഎം ശ്രീയിൽ ഒപ്പിടാൻ എന്ത് ബ്ലാക്ക് മെയ്ലിങ്ങാണ് അമിത് ഷാ നടത്തിയതെന്ന് മുഖ്യമന്ത്രി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. നാണംകെട്ട് ഇങ്ങനെ ഇരിക്കണോ അതിന്‍റെ അകത്ത്. എന്തൊരു നാണക്കേടാണ്.

രാജൻ വീറോടെ വാദിക്കുമ്പോൾ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയാണ്. 16-ാം തിയതി കരാറിൽ ഒപ്പിട്ട് 22-ാം തിയതിയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ മിണ്ടിയില്ല. എന്ത് ബ്ലാക്ക് മെയ്ലിങ്ങാണ് അമിത് ഷാ നടത്തിയത്. ഇത് ചെയ്തില്ലെങ്കിൽ എന്ത് ചെയ്യുമെന്നാണ് പറഞ്ഞതെന്നും സതീശൻ ചോദിച്ചു.

ആരോടും പറയാതെയാണ് പിഎം ശ്രീയില്‍ ഒപ്പിട്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ പിഎം ശ്രീയില്‍ ഒപ്പിടാന്‍ കേരളം സന്നദ്ധത അറിയിച്ചെന്നാണ് കേന്ദ്ര വിദ്യാഭാസ സെക്രട്ടറി പറഞ്ഞത്. 2024 ഫെബ്രുവരി എട്ടിനാണ് കേന്ദ്ര സര്‍ക്കാ‌രിനെതിരെ കേരളം ഡല്‍ഹിയില്‍ സമരം ചെയ്തത്.

കേന്ദ്ര അവഗണക്ക് എതിരെയുള്ള സമരത്തില്‍ മറ്റ് ചില മുഖ്യമന്ത്രിമാരും പങ്കെടുത്തു. ഫെബ്രുവരി എട്ടിന് സമരം നടത്തിയിട്ട് എല്ലാവരേയും കബളിപ്പിച്ച് മാര്‍ച്ചില്‍ പിഎം ശ്രീയില്‍ ഒപ്പിടാന്‍ സന്നദ്ധത അറിയിച്ചുവെന്നും സതീശൻ വിമർശിച്ചു.

Kerala

പിഎം ശ്രീയിൽ മഞ്ഞുരുകുമോ..‍? മുഖ്യമന്ത്രി-ബിനോയ് വിശ്വം ചർച്ച ഇന്ന് 3.30ന് ആലപ്പുഴയിൽ

ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ സമയവായ നീക്കം. ചര്‍ച്ചകള്‍ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ആലപ്പുഴയിൽ വച്ച് ചര്‍ച്ച നടത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

സിപിഐ നേതാക്കളമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ചർച്ചയെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇന്ന് വൈകുന്നേരം 3.30നാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുക.

അതേസമയം, സിപിഐയെ പിണക്കില്ലെന്നാണ് സിപിഎം നേതൃത്വം അറിയിക്കുന്നത്. ഇടതുമുന്നണിയിൽ ചര്‍ച്ചകള്‍ തുടരുമെന്നും മുന്നണി ചേരുന്ന തീയതി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നാണ് സിപിഎം അറിയിക്കുന്നത്. സമവായ നിര്‍ദേശങ്ങള്‍ സിപിഐ നേതൃത്വത്തെ അറിയിക്കുമെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കുന്നു.

Kerala

പിഎം ശ്രീ: മുഖ്യമന്ത്രി ഫോണിൽ വിളിച്ചില്ല, ചർച്ചയുടെ വാതിൽ എപ്പോഴും തുറന്നിരിക്കുമെന്ന് ബിനോയ് വിശ്വം

ആലപ്പുഴ: പിഎം ശ്രീ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി വിളിച്ചാൽ സംസാരിക്കുമെന്നും ചർച്ചക്കുള്ള വാതിൽ എപ്പോഴും തുറന്നിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് എൽഡിഎഫ് ആയി തന്നെ നിലനിൽക്കും. എൽഡിഎഫിന്‍റെ ഭാഗമാണ് സിപിഐയും സിപിഎമ്മും. ഇന്ന് ചേരുന്ന സിപിഐ എക്സിക്യുട്ടീവിൽ വിശദമായ ചർച്ച നടക്കും.

സമവായ നീക്കം ഉണ്ടോ എന്ന് അറിയില്ലെന്നും ഏറ്റവും ശരിയായ തീരുമാനം യോഗത്തിൽ കൈക്കൊള്ളുമെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Kerala

ബിനോയ് വിശ്വം ഇന്ന് കോഴിക്കോട്ട്

കോഴിക്കോട്: പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിന്‍റെ പേരില്‍ സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടയില്‍ സിപിഐ നേതാക്കള്‍ ഇന്ന് കോഴിക്കോട്ട്.


ദേശീയ സെക്രട്ടറി അമര്‍ജിത്ത് കൗര്‍, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പി. സന്തോഷ്‌കുമാര്‍ എംപി തുടങ്ങിയ നേതാക്കളാണ് സിപിഐയുടെ നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംബന്ധിക്കാന്‍ ഇന്ന് കോഴിക്കോട്ടെത്തുന്നത്.


ഇടതുമുന്നണിയിലും മന്ത്രിസഭാ യോഗത്തിലും ചര്‍ച്ച ചെയ്യാതെ വി. ശിവന്‍കുട്ടി നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ വകുപ്പ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതിനെതിരേ സിപിഐ പ്രതിഷേധത്തിലാണ്. സിപിഐയെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്നലെ സിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ എംഎന്‍ സ്മാരകത്തിലെത്തി ബിനോയ് വിശ്വവുമായി മന്ത്രി വി.ശിവന്‍കുട്ടി ചര്‍ച്ച നടത്തിയിരുന്നു. ബിനോയ് വിശ്വം അതിനുശേഷമുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല.


നൂറാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി കഴിഞ്ഞ അഞ്ചുദിവസമായി നടന്നുവരുന്ന പരിപാടികള്‍ക്ക് ഇന്ന് സമാപനമാകും. ഇതെന്തു സര്‍ക്കാരാണെന്ന് കഴിഞ്ഞ ദിവസം വിമര്‍ശിച്ച ബിനോയ് വിശ്വം പാര്‍ട്ടി നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. തലയില്‍ മുണ്ടിട്ടാണ് സര്‍ക്കാര്‍ ഡല്‍ഹിയില്‍ പോയി കരാര്‍ ഒപ്പിട്ടതെന്ന് പി. സന്തോഷ് കുമാറും വിമര്‍ശിച്ചിരുന്നു.


ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ തിങ്കളാഴ്ച ആലപ്പുഴയില്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇന്നു വൈകുന്നേരം നാലിന് നടക്കുന്ന പരിപാടി കഴിഞ്ഞാല്‍ നേതാക്കള്‍ നേരേ ആലപ്പുഴയിലേക്കായിരിക്കും പോകുക. സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി, പി.പി. സുനീര്‍ എംപി, മന്ത്രി കെ. രാജന്‍, അഡ്വ. പി. വസന്തം തുടങ്ങിയ നേതാക്കളും ഇന്നത്തെ ശതാബ്ദി സംഗമത്തില്‍ സംബന്ധിക്കുന്നുണ്ട്.

Kerala

ഭരണഘടനയേക്കാൾ വലുതാണോ വിചാരധാരയെന്നു ഗവർണർ വ്യക്തമാക്കണം: ബിനോയ് വിശ്വം

തിരുവനന്തപുരം: രാജ്യത്തെ ഭരണഘടനയേക്കാൾ വലുതാണോ ആർഎസ്എസിന്‍റെ വിചാരധാരയെന്നു ഗവർണർ വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

രാജ്ഭവനെ ആർഎസ്എസ് കാര്യാലയമാക്കണമെന്ന പിടിവാശിയിൽനിന്നു ഗവർണർ പിന്മാറണം. ഗവർണറെ നയിക്കേണ്ടതു ഭരണഘടനയാണ് വിചാരധാരയല്ല.


അതു മറന്നുകൊണ്ട് ആർഎസ്എസ് സ്വയംസേവകനെപ്പോലെ ഗവർണർ പദവിയിലിരിക്കുന്ന ആൾ അടിക്കടി പെരുമാറുന്നതു ഭരണഘടനയോടും സംസ്ഥാനത്തെ ജനങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണ്.

അതുകൊണ്ടാണു മന്ത്രിമാരായ പി. പ്രസാദിനും വി. ശിവൻകുട്ടിക്കും രാജ്ഭവനിലെ പരിപാടിയിൽനിന്നു പിന്മാറേണ്ടിവന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

Latest News

Up